Pages

Wednesday, January 23, 2013

കര്‍ണാടക സര്‍ക്കാര്‍ മതേതരത്ത്വം സംരക്ഷിക്കണം

അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന കര്‍ണാടക  സര്‍ക്കാരിന്റെ ഭരണകൂട ഭീകരത അപലപനീയമാണ്. ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലടക്കം കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം അരക്കിട്ടുറപ്പിക്കാന്‍ സവര്‍ണ മേധാവിത്തം നടത്തുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രധിഷേധ ധര്‍ണ്ണ നടത്തിയ  സ: M.A. ബേബിക്കെതിരെ കള്ളക്കേസ്സെടുത്ത സര്‍ക്കാര്‍ ഭരണഘടനയെയും മതേതരത്വത്തെയും വെല്ലുവിളിക്കുകയാണ് . ഇത്തരം പ്രതികരണങ്ങളെ മുളയിലെ നുള്ളുക എന്ന ഗൂഡ ലകഷ്യവും സര്‍ക്കാരിനുണ്ട്.
                                                                                                          ജനങ്ങളെ ബോധവല്‍ക്കരിച്ചു അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സവര്‍ണ മേധാവിത്വത്തിന്റെ സംരക്ഷകരായി മാറുന്നത് കാലഘട്ടത്തിനു ചേരാത്ത നടപടിയാണ്. വിശ്വാസവുമായി ബന്ധപ്പെടുത്തിയാല്‍ 90% ഭാരതീയരും വിഡ്ഢികളാനെന്ന പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് കട്ജുവിന്റെ പരാമര്‍ശം ഇവിടെ പ്രത്യേക ശ്രദ്ധേയമാണ്. " മഡേസ്നാന്‍ " ( ബ്രാമണരുടെ  എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്ക ജാതിക്കാര്‍ ഉരുളുന്ന ദുരാചാരം. ) പോലുള്ള ദുരാചാരങ്ങള്‍ 21-ആം നൂറ്റാണ്ടിലും നിലനില്‍ക്കുന്നത് മതേതര ഇന്ത്യക്ക് അപമാനമാണ്. ഇതിനെതിരെയാണ് സ: M.A.ബേബി ജനങ്ങളെ ബോധവല്‍ക്കരിച്ചത്, അണിനിരത്തിയത്. സ: M.A.ബേബിക്കെതിരായ കള്ളക്കേസ് പിന്‍വലിച്ചു ജനങ്ങളോട് മാപ്പ് പറയണമെന്ന് സമത്വത്തിനു വേണ്ടിയുള്ള മതേതര പ്രവര്‍ത്തകരുടെ കൂട്ടായ്മ ( സേയിഫ്‌  ) ആവശ്യപ്പെടുന്നു.